14 May 2024, Tuesday

Related news

May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024

തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2023 12:29 pm

ബിജെപി അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ജി.കിഷന്‍ റെഡ്ഢി. മുസ്ലീം സംവരണം പിന്‍വലിച്ച് ഈ ആനുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കും എന്നാണ് കിഷന്‍ റെഡ്ഢിയുടെ പ്രഖ്യാപനം. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ നടപടികള്‍ വരും ദിവസങ്ങിലല്‍ ബിജെപി ആരംഭിക്കുമെന്നും സംസ്ഥാനപ്രസിഡന്‍റ് കിഷന്‍ റെഡ്ഢി സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, നിരവധി കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയനേതാക്കള്‍ നവംബര്‍ 3 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അമിത് ഷാ സൂര്യപേട്ടിലെ യോഗത്തില്‍ പിന്നോക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത് തെലങ്കാനയില്‍ സംഭവിക്കുന്ന സുപ്രധാന വിപ്ലവത്തെ അടയാളപ്പെടുത്തുന്നുവെന്ന് കിഷന്‍ റെഡ്ഡി അഭിപ്രായപ്പെട്ടു

അതേസമയം തെലങ്കാനയില്‍ ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭയില്‍ ഒരു വനിതയെ മന്ത്രിയാക്കുന്നതില്‍ ബി ആര്‍ എസ് പരാജയപ്പെട്ടു. പിന്നോക്കക്കാര്‍ക്ക് അവരുടെ സംവരണത്തിന്റെ ഒരു വിഹിതം നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്നാക്കക്കാര്‍ക്കുള്ള സംവരണം എടുത്തുകളയുന്നതില്‍ എ ഐ എം ഐ എമ്മിനെ കോണ്‍ഗ്രസ് പിന്തുണച്ചതായും അദ്ദേഹം ആരോപിച്ചു. തെലങ്കാനയില്‍ 50 സീറ്റുകള്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്തപ്പോള്‍ 37 സീറ്റുകള്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം എടുത്തുകളഞ്ഞു. ന്യൂനപക്ഷ സംവരണത്തിന്റെ പേരില്‍ പിന്നോക്കക്കാരുടെ മേല്‍ കുതിര സവാരി നടത്തുകയാണ് റെഡ്ഡി അഭിപ്രായപ്പെട്ടു

Eng­lish Summaary:
BJP will with­draw Mus­lim reser­va­tion if it comes to pow­er in Telangana

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.