14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025

റഷ്യയില്‍ നിന്നും ഇന്ത്യ മിസൈല്‍ വാങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2023 11:28 pm

ഇഗ്ല ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ കരാറിന് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. കൈകളില്‍ വച്ചുകൊണ്ടു തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഈ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഴ്ന്നു പറക്കുന്ന എയര്‍ക്രാഫ്റ്റുകളെ വെടിവച്ചു വീഴ്ത്താൻ ഇഗ്ലക്ക് സാധിക്കും. ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ പ്രതിരോധിക്കാനുമാകും.

9എം342 മിസൈല്‍, 9പി522 ലോഞ്ചിങ് മെക്കാനിസം, 9വി866–2 മൊബൈല്‍ ടെസ്റ്റ് സ്റ്റേഷൻ, 9എഫ്719–2 ടെസ്റ്റ് സെറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഇഗ്ല‑എസ് എന്ന് ദി ഡിഫൻസ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈന, പാകിസ്ഥാൻ അതിര്‍ത്തിരക്ഷ ലക്ഷ്യമിട്ടാണ് ഇഗ്ലയുടെ സംഭരണമെന്ന് പ്രതിരോധ വിദഗ്ധര്‍ സൂചിപ്പിച്ചു. ആയുധ ഇറക്കുമതിയില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ഇന്ത്യ പ്രഖ്യാപിക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ആയുധ ദാതാക്കളായി റഷ്യ തുടരുകയാണ്.

2016 മുതല്‍ 2021 വരെ ഇന്ത്യ ഇറക്കുമതി ചെയ്ത 50 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നാണ്. സ്റ്റോക്ക്ഹോം പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെ ഇന്ത്യ ഇറക്കുമതി ചെയ്ത 45 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നാണ്. ഫ്രാൻസില്‍ നിന്ന് 29 ശതമാനവും യുഎസില്‍ നിന്ന് 11 ശതമാനവുമാണ് ആയുധ ഇറക്കുമതി.

Eng­lish Sum­ma­ry: Rus­sia to sup­ply Igla‑S anti-air­craft mis­siles to India
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.