11 February 2026, Wednesday

Related news

February 11, 2026
February 8, 2026
February 6, 2026
February 4, 2026
February 3, 2026
January 31, 2026
January 25, 2026
January 23, 2026
January 20, 2026
January 16, 2026

പൗരത്വം തെളിയിക്കാൻ പാടുപെടുന്ന മനുഷ്യന്റെ ജീവിതം പറയുന്ന മാമുക്കോയയുടെ അവസാന ചിത്രം ‘നിയോഗം’ തിയേറ്ററുകളിലേക്ക്

Janayugom Webdesk
കോഴിക്കോട്
March 28, 2024 8:56 pm

പൗരത്വ ഭേദഗതി നിയമം അശാന്തി വിതയ്ക്കുന്ന വർത്തമാനകാലത്ത് പൗരത്വം തെളിയിക്കാൻ പാടുപെടുന്ന മനുഷ്യന്റെ ജീവിതം പറയുന്ന മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം ‘നിയോഗം’ റിലീസ് ചെയ്യുന്നു. പിറന്ന മണ്ണിൽ പൗരത്വമുണ്ടായിട്ടും അത് തെളിയിക്കാൻ പാടുപെടേണ്ടിവരുന്ന ഹംസക്കോയ എന്ന കഥാപാത്രമായിട്ടാണ് മാമുക്കോയ ചിത്രത്തിൽ വേഷമിടുന്നത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ തന്റെ മാതാവിനെ തനിച്ചാക്കി ശ്രീലങ്കയിലേക്ക് കുടിയേറുകയാണ് ഹംസക്കോയ. അവിടെ പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അയാൾ പൗരത്വമെന്ന കടമ്പ കടക്കേണ്ടിവന്നു. ശരിയായ രേഖകളുണ്ടായിട്ടും അയാൾ പൗരത്വം തെളിയിക്കാനുള്ള യാത്രക്കിടെ ലോകത്തോട് വിടപറയുന്നു. മാമുക്കോയ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം കൂടിയാണ് നിയോഗമെന്ന് സംവിധായകൻ അനീഷ് വർമ്മ പറഞ്ഞു. 

ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മാമുക്കോയ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് പൂർത്തിയായ സമയം വേഗം ഡബ്ബ് ചെയ്ത് തീർക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതനായി ശബ്ദത്തിന് ചെറിയ പ്രശ്നം വന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി. 

അക്ഷയ് അനിൽ, അനീഷ് വർമ്മ തുടങ്ങിയവർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ പി ഗോകുൽനാഥാണ്. ടി എസ് ബാബുവാണ് ഛായാഗ്രഹണം. ബിജു അഷ്ടമുടി, ശരൺ, അംബികാ മോഹൻ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. വയലാർ ശരത്ചന്ദ്രവർമ, ജയൻ തൊടുപുഴ എന്നിവരുടെ ഗാനങ്ങൾക്ക് സ്റ്റിൽജു അർജുൻ സംഗീതം പകർന്നിരിക്കുന്നു. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ അനീഷ് വർമ്മയും തിരക്കഥാകൃത്ത് പി ഗോകുൽനാഥും പറഞ്ഞു.

Eng­lish Sum­ma­ry: Mamukoy­a’s last film ‘Neyo­gam’, which tells the life of a man strug­gling to prove his cit­i­zen­ship, hits theaters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.