28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

സുരക്ഷിത സന്ദേശങ്ങളിലേക്ക് കടന്നുകയറിയാല്‍ ഇന്ത്യ വിടും

Janayugom Webdesk
April 27, 2024 8:42 am

ന്യൂഡല്‍ഹി: ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരുമെന്ന് വാട്‌സ്ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.
സന്ദേശമയയ്ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സർക്കാരുകളെ അനുവദിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾസ് 2021‑നെ എതിർത്തായിരുന്നു വാട്സ്ആപ്പ് കോടതിയിലെത്തിയത്. നിയമം എൻക്രിപ്ഷനെ ദുർബലപ്പെടുത്തുകയും ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള ഉപഭോക്തൃ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുകയും ചെയ്യുന്നതായി കമ്പനി വാദിച്ചു.

വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യതാ സവിശേഷതകൾ കാരണമാണ് ആളുകൾ ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ വാട്സ്ആപ്പിനുണ്ട്. ഉള്ളടക്കത്തിന്റെ എൻക്രിപ്‌ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും നിയമങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് വാട്സ് ആപ്പ് വാദിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന ഉപയോക്താക്കളുടെ മൗലികാവകാശങ്ങളും നിയമം ലംഘിക്കുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമമില്ലെന്നും വാട്സ്ആപ്പ് കോടതിയിൽ പറഞ്ഞു. അതേസമയം സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്തേണ്ടത് രാജ്യസുരക്ഷയ്ക്ക് പ്രധാനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. തുടർവാദത്തിനായി കേസ് ഓഗസ്റ്റ് പതിനാലിലേക്ക് മാറ്റി. 

Eng­lish Sum­ma­ry: Intrud­ing into secure mes­sages will leave India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.