22 January 2026, Thursday

Related news

June 8, 2025
January 27, 2025
November 24, 2024
October 11, 2024
August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024

കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധ: മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു

Janayugom Webdesk
മലപ്പുറം
May 21, 2024 2:50 pm

അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരൂരങ്ങാടി മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കൽ ഹസൻകോയയുടെ മകൾ ഫദ്വയാണ് മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആദ്യം ചെമ്മാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയത്. പതിമൂന്നിനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. 

കടലുണ്ടിപ്പുഴയിൽ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തിൽ കടന്നതെന്നാണ് കരുതുന്നത്. കളിയാട്ടമുക്ക് എഎംഎൽപി സ്കൂൾ നഴ്സറി വിദ്യാർഥിനിയാണ്. മാതാവ്: ഫസ്ന. സഹോദരങ്ങൾ: ഫൈഹ, ഫംന. സംസ്കാരം ഇന്നലെ രാവിലെ കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബര്‍ സ്ഥാനിൽ നടന്നു. ഫദ്വയ്ക്കൊപ്പം കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 

പതിനായിരത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.