14 December 2025, Sunday

സിന്ധുധ്വജ് ഇനി ഓര്‍മ്മകളിലേക്ക്

Janayugom Webdesk
കണ്ണൂര്‍
July 18, 2024 12:58 pm

നാവികസേനയുടെ ഭാഗമായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഐഎൻഎസ് സിന്ധുധ്വജ് ഇനി ഓര്‍മ്മകളിലേക്ക്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനിയായ ഐഎൻഎസ് സിന്ധുധ്വജ് ഡീ കമ്മിഷനുശേഷം അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനാണ് (സിൽക്ക്) പൊളിക്കാനുള്ള അനുമതി ലഭിച്ചത്.
1975ൽ സില്‍ക്ക് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു അന്തര്‍വാഹിനി പൊളിക്കാനായി എത്തിക്കുന്നതെന്നതിനാല്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 2022 ജൂലൈ 16നാണ് സിന്ധുധ്വജ് ഡീ കമ്മിഷന്‍ ചെയ്തത്. തുടര്‍ന്ന് വിശാഖപട്ടണം തുറമുഖത്തു നിന്നാണ് കപ്പൽ പൊളിക്കാനായി അഴീക്കലിലെ ഷിപ്പ്ബ്രേക്കിങ് യൂണിറ്റ് യാർഡിൽ എത്തിച്ചത്.

ഏപ്രിൽ നാലിന് അന്തർവാഹിനി അഴീക്കലിൽ എത്തിയെങ്കിലും മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. എട്ട് ദിവസത്തോളം യാർഡിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ട അന്തർവാഹിനി സംസ്ഥാന സർക്കാരിന്റെ ഇടപെടലിനൊടുവിലാണ് കരയ്ക്കടുപ്പിച്ചത്.
അന്തർവാഹിനിയായതുകൊണ്ട് പൊളിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ വർഷങ്ങളായി കപ്പൽ പൊളിക്കുന്നതിലുള്ള പരിചയം ഉപയോഗപ്പെടുത്തി ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാമെന്നാണ് സിൽക്കിന്റെ പ്രതീക്ഷ. സിന്ധുധ്വജിന്റെ വരവോടെ കപ്പല്‍ പൊളിക്കല്‍ വ്യവസായത്തില്‍ സിൽക്ക് കൂടുതല്‍ പ്രശസ്തമാകുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Sind­hu Dhwaj to become memories

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.