22 January 2026, Thursday

Related news

December 11, 2025
December 6, 2025
October 31, 2025
April 1, 2025
October 30, 2024
October 22, 2024
September 16, 2024
September 15, 2024
July 23, 2024
October 6, 2023

സൗത്ത് സോൺ ഹോക്കി: ഫൈനൽ പ്രതീക്ഷ നിലനിർത്തി കേരളം

Janayugom Webdesk
കൊല്ലം
July 23, 2024 10:14 pm

സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിന്റെ നാലാം മത്സരത്തിൽ കേരളാ വനിതകൾ തെലങ്കാനയെ പരാജയപ്പെടുത്തി ഫൈനൽ പ്രതീക്ഷ നിലനിർത്തി. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തെലങ്കാനയെ മുട്ടുകുത്തിച്ചത്. കേരള പുരുഷ ടീം തോൽവി അറിയാതെയാണ് മുന്നോട്ട് കുതിക്കുന്നത്. നാലാം മത്സരത്തിൽ കേരളം ആന്ധാപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്പിച്ച് ഫൈനൽ യോഗ്യത നേടി. കേരളത്തിനായി ലക്റ ആദിത്യയും ബഹല സൂരജും ഇരട്ടഗോൾ നേടി. ലക്റ ആദിത്യയാണ് മത്സരത്തിലെ താരം. നാല് മത്സരങ്ങളിൽ നിന്നായി കേരളത്തിന് 12 പോയിന്റാണ് നിലവിൽ ഉള്ളത്. നാളെ നടക്കുന്ന അവസാന മത്സരത്തിൽ കേരളം തെലങ്കാനയെ നേരിടും. പുരുഷ ടീമിന് യോഗ്യത നേടാൻ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുമായി കേരളത്തിന്റെ ബഹല സൂരജാണ് ടോപ് സ്കോറർ. പുതുച്ചേരിയുടെ നിതീശ്വരനും ഒമ്പത് ഗോളോടെ പിറകിൽ തന്നെയുണ്ട്. 

കേരളാ വനിതകൾ വിജയത്തോടെ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തുള്ള തമിഴ‌്നാടിനും ഒമ്പത് പോയിന്റാണ്. ഗോളുകളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം രണ്ടാമത് എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ആന്ധാപ്രദേശ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. കേരളത്തിന് വേണ്ടി പരമേശ്വരി പിനത്തോള്ളയും അഭയ ജോതിയും ഇരട്ട ഗോൾ നേടി. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോൾ നേടിയ പരമേശ്വരി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് എത്തി. തമിഴ്‌നാടിന്റെ ജോവിനയും ആന്ധ്രാപ്രദേശിന്റെ മധുരിമ ഭായിയും എട്ട് ഗോൾ വീതം നേടിയിട്ടുണ്ട്. പരമേശ്വരിയാണ് മത്സരത്തിലെ താരം. വ്യാഴാഴ്ച നടക്കുന്ന അവസാന നിർണായക മത്സരത്തിൽ കേരളം ഗ്രൂപ്പിലെ കരുത്തരായ ആന്ധ്രാപ്രദേശിനെ നേരിടും. 

Eng­lish sum­ma­ry ; South Zone Hock­ey: Ker­ala retains hope of finals

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.