10 December 2025, Wednesday

Related news

December 4, 2025
November 30, 2025
November 29, 2025
November 25, 2025
November 14, 2025
November 3, 2025
November 2, 2025
October 28, 2025
October 24, 2025
October 20, 2025

യുവഡോക്ടറുടെ കൊ ലപാതകം: ആർജി കാർ ആശുപത്രിക്ക് സമീപമുള്ള നിരോധനാജ്ഞ നീട്ടി

Janayugom Webdesk
കൊൽക്കത്ത
August 25, 2024 1:53 pm

യുവഡോക്ടറുടെ കൊലപാതകത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം കൊൽക്കത്ത പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഓഗസ്റ്റ് 31 വരെ നീട്ടി.

ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 163 (2) ആശുപത്രി പരിസരത്ത് ഏര്‍പ്പെടുത്തിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ ശക്തമായതിനുപിന്നാലെ ഓഗസ്റ്റ് 18ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആശുപത്രി പരിസരത്ത് ഒത്തുചേരലുകളും യോഗങ്ങളും നിരോധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 

ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിംഗ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ്-പോയിന്റ് ക്രോസിംഗ് ബെൽറ്റിന്റെ ചില ഭാഗങ്ങൾ വരെയുള്ള ഭാഗമാണ് നിരോധന ഉത്തരവുകൾ. സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് നിരോധനാജ്ഞ നീട്ടിയതെന്ന് ഉത്തരവില്‍ പറയുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേരുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമം ശനിയാഴ്ച ഉച്ചയ്ക്ക് കൊൽക്കത്തയിൽ ആരംഭിച്ചിരുന്നു. കുറ്റക്കാരായ ആറ് പേരിൽ ആർജി ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും ഉൾപ്പെടുന്നു.

അതിനിടെ ഡൽഹിയിൽ നിന്ന് സിബിഐയുടെ പ്രത്യേക സംഘം സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.