14 December 2025, Sunday

Related news

November 19, 2025
November 9, 2025
October 31, 2025
October 30, 2025
October 29, 2025
August 16, 2025
July 19, 2025
July 13, 2025
July 9, 2025
July 8, 2025

കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നിര്‍ത്തിയത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു

Janayugom Webdesk
കോന്നി
October 13, 2024 9:54 pm

അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് സർവീസ് നടത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡ് കാലഘട്ടത്തിലാണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്. എന്നാൽ ആദ്യ സമയത്ത് തത്കാലിക ജീവനക്കാർ ആയിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ പി എസ് സി വഴി നിയമനം ലഭിച്ച ജീവനക്കാർ ആണ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. എന്നാൽ ഈ ജീവനക്കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസിൽ രോഗികളുമായി സർവീസ് നടത്തുന്നില്ല എന്നാണ് ആക്ഷേപം. മാത്രമല്ല കുറച്ചു കാലങ്ങളായി മെഡിക്കൽ കോളേജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട നിലയിൽ ആയിരുന്നു ഈ ആംബുലൻസ്. മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെ ആണ് ഇപ്പോൾ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. 

രാത്രിയിൽ എട്ട് മണി കഴിഞ്ഞാൽ 108 ആംബുലൻസ് സർവീസ് നടത്താത്തത് മൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. വലിയ തുക നൽകിയെങ്കിൽ മാത്രമേ സ്വകാര്യ ആംബുലൻസുകളിൽ കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് രോഗികളെ എത്തിക്കുവാൻ കഴിയു. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരേ പോലും മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആംബുലൻസ് പ്രയോജനപെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ആംബുലൻസ് സർവീസ് നടത്തുവാൻ കഴിയാതെ പോകുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.