
പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വനവൽക്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി സമർപ്പിച്ച ആളായിരുന്നു ബാലൻ.
ഇന്ന് പുലർച്ചെ ബാലന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ അന്ത്യകർമങ്ങൾ നടക്കും.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി ചോളം, വാഴ, പുളി, വേപ്പ്, നെല്ല്, ചേന, പന, മുള തുടങ്ങിയ സസ്യങ്ങളുടെ 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ ഇതുവരെ നട്ടുപിടിപ്പിച്ചുണ്ട്. 100 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു തരിശായ കുന്നിൻ പ്രദേശത്തെ പച്ചപ്പുള്ളതാക്കി മാറ്റിയ വ്യക്തിയാണ് ബാലൻ. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്‍റെ സ്ഥിരമായുള്ള വേഷം. പാറക്കെട്ടുകളിൽ പക്ഷികൾക്കും പ്രാണികൾക്കും ജലസ്രോതസ്സുകൾ സൃഷ്ടിക്കുക എന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.