29 December 2025, Monday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025

ദേശീയ ഗെയിംസിന് നാളെ സമാപനം; കേരളത്തിന് 13 സ്വര്‍ണം

Janayugom Webdesk
ഹല്‍ദ്വാനി
February 13, 2025 10:44 pm

38-ാമത് ദേശീയ ഗെയിംസിന് നാളെ സമാപനം. മികച്ച മെഡല്‍വേട്ടയുമായി സര്‍വീസസ് കിരീടത്തിലേക്ക്. 68 സ്വര്‍ണവും 26 വെള്ളിയും 27 വെങ്കലവും ഉള്‍പ്പെടെ ആകെ 121 മെഡലുകളുമായി തലപ്പത്താണ് സര്‍വീസസ്. രണ്ടാമതുള്ള മഹാരാഷ്ട്രയ്ക്ക് 54 സ്വര്‍ണവും 71 വെള്ളിയും 72 വെങ്കലവുമുള്‍പ്പെടെ ആകെ 197 മെഡലുകളാണുള്ളത്. നേരത്തെ ഏഴാം സ്ഥാനം വരെയെത്തിയ കേരളം നിലവില്‍ 14-ാമതാണ്. 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ ആകെ 54 മെഡലുകളാണ് കേരളം നേടിയത്. 

ഹര്‍ഷിത ജയറാം നീന്തലില്‍ ഹാട്രിക് സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക്, 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക്, 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് എന്നിവയിലാണ് ഹര്‍ഷിത സ്വര്‍ണം നേടിയത്. വാട്ടര്‍ പോളോയിലും കേരളം മികച്ച പ്രകടനമാണ് നടത്തിയത്. വനിതാ വാട്ടര്‍ പോളോയില്‍ സ്വര്‍ണം നേടി കേരളം ചരിത്രം കുറിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീല്‍ സ്വര്‍ണം നേടിയിരുന്നു. വനിതാ വോളിയില്‍ തമിഴ്‌നാടിനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു കേരളം സ്വര്‍ണം നേട്ടത്തിലെത്തിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ സജന്‍ പ്രകാശ് സുവര്‍ണനേട്ടത്തില്‍ തൊട്ടു. കൂടാതെ ഇത്തവണത്തെ ദേശീയ ഗെയിംസില്‍ രണ്ട് വെങ്കലവും നേടാന്‍ സജന് കഴിഞ്ഞു. 

തായ്ക്വൊണ്ടോയില്‍ കേരളം ആകെ ആറ് മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണവും അഞ്ച് വെങ്കലവും. മാര്‍ഗററ്റ് മരിയയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷ ഡെക്കാത്തലോണില്‍ തൗഫീഖ് എന്‍ സ്വര്‍ണം നേടി. 27 വര്‍ഷങ്ങള്‍ക്കുശേഷം പുരുഷ ഫുട്ബോളില്‍ സ്വര്‍ണം നേടിയതും ഈ ദേശീയ ഗെയിംസിലാണ്. വനിതാ കോസലസ് ഫോറില്‍ സ്വര്‍ണം നേടിയിരുന്നു. വനിതാ ഫെന്‍സിങ് സാബ്രെ വ്യക്തിഗത വിഭാഗത്തില്‍ അല്‍ക്ക വി സണ്ണി വെങ്കലം സ്വന്തമാക്കി. അത്‌ലറ്റിക്സില്‍ റിലേ 4x400 മിക്സ‍ഡ് റിലേയില്‍ കേരളം സ്വര്‍ണം നേടിയതാണ് ആശ്വാസമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.