വേനൽക്കാലം അടുക്കുകയും ഭൂഗർഭജലനിരപ്പ് കുറയുകയും ചെയ്തതോടെ ബാംഗ്ലൂരിൽ കുടിവെള്ളം കിട്ടാക്കനി. അനാവശ്യ ഉപയോഗങ്ങൾക്ക് പിഴയീടാക്കുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിന് കർശന
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ടപരിപാലനത്തിനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും, അലങ്കാര ജലധാരകൾക്കും, റോഡ് വൃത്തിയാക്കലിനും, മറ്റ് കുടിവെള്ളേതര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ബി ഡബ്ല്യു എസ് എസ് ബി ചെയർമാൻ
ഡോ.രാം പ്രസാത് മനോഹർ ഉത്തരവ് പുറപ്പെടുവിച്ചു.
നിയമലംഘനം നടത്തുന്നവർക്ക് 5,000 രൂപ പിഴയും, ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് അധിക പിഴയും ചുമത്തും. കൂടാതെ, തുടർച്ചയായി ഉത്തരവ് പാലിക്കാത്ത ഓരോ ദിവസവും 500 രൂപ വീതം പിഴ ഈടാക്കും. നഗരത്തിലെ ജലപ്രതിസന്ധി പരിഹരിക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ
പറയുന്നു. ഭൂഗർഭജലനിരപ്പ് കുറയുന്നതും മഴയുടെ അഭാവവും കാരണം വരും മാസങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.