9 December 2025, Tuesday

Related news

December 8, 2025
December 6, 2025
December 5, 2025
December 3, 2025
November 27, 2025
November 27, 2025
November 26, 2025
November 25, 2025
November 24, 2025
November 22, 2025

കാട്ടാന ഭീതിയൊഴിയാതെ കഞ്ചിക്കോട്–വാളയാർ മേഖല

Janayugom Webdesk
കഞ്ചിക്കോട്
April 18, 2025 9:21 am

ഇന്നലെ പുലർച്ചെ കഞ്ചിക്കോട് പനംകാട് ചുള്ളിപള്ളത്തെത്തിയ ഒറ്റയാൻ ഏക്കർ കണക്കിനു നെൽക്കൃഷി നശിപ്പിച്ചു. ചുള്ളിപള്ളത്ത് സുധീഷിന്റെ തെങ്ങിൻതോപ്പിലെ 15 തെങ്ങുകൾ കുത്തിമറിച്ചിട്ടു. മദപ്പാടുള്ള പിടി–14 എന്ന ഒറ്റയാനാണ് മേഖലയിലെത്തിയത്. നല്ല വിളവു ലഭിച്ചിരുന്ന തെ ങ്ങുകളാണ് നശിപ്പിച്ചത്. കിൻഫ്ര ഭൂമി ഏറ്റെടുത്ത പ്രദേശത്താണ് കാട്ടാന തമ്പടിച്ചിട്ടുള്ളത്. ഐഐടിയുടെ നിർമാണത്തിലിരിക്കുന്ന സ്ഥലത്തെ മതിലും പലയിടത്തായി പൊളിച്ചിട്ടുണ്ട്. ഇതു കടന്നാണ് ഒറ്റയാൻ കൃഷിയിടത്തിലേക്കും ജനവാസമേഖലയിലേക്കും എത്തുന്നത്. രാപകൽ വ്യത്യാസമില്ലാതെ ഒറ്റയാൻ ഈ മേഖലകളിൽ വിഹരിക്കുന്നുണ്ട്. പ്രദേശത്ത് ഉൾവനത്തോടു ചേർന്ന ഫെൻസിങ് പൂർണമായി തകർത്തിട്ടുണ്ട്. 

ചുള്ളിമട, കടുകംപള്ളം, കൊട്ടാമുട്ടി, വാധ്യാർചള്ള, വലിയേരി എന്നിവിടങ്ങളിലും ആന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം വലിയേരിയിൽ ട്രാക്ടറും കാട്ടാന തകർത്തിരുന്നു. കളക്ടറുടെ നിർദേശ പ്രകാരം മൂന്ന് വാച്ചർമാരെ പുതുശ്ശേരി പഞ്ചായത്തിൽ നിയോഗിച്ചിട്ടുണ്ടെങ്കിലും കാട്ടാനശല്യം അറുതിയില്ലാതെ തുടരുകയാണ്. കൊയ്ത്തു കഴിയുന്നതുവരെയെങ്കിലും കാട്ടാനകളെ പ്രതിരോധിക്കാൻ സാധിക്കണമെന്നാണു കർഷകരുടെ ആവശ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഹെക്ടർ കണക്കിനു കൃഷിയാണ് ആന നശിപ്പിച്ചത്. പിടി–14, ചുരുളിക്കൊമ്പൻ എന്നീ ഒറ്റയാനകൾക്കൊപ്പം 18 അംഗം ആനക്കൂട്ടവും കഞ്ചിക്കോട് വനയോര മേഖലയിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.