21 December 2025, Sunday

Related news

November 17, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025
November 2, 2025
November 2, 2025
October 30, 2025
October 27, 2025
October 25, 2025

മടിക്കൈയില്‍ മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും; മന്ത്രി വി അബ്ദുറഹ്മാൻ

Janayugom Webdesk
 കാഞ്ഞിരപ്പൊയിൽ 
May 6, 2025 8:36 am

മടിക്കൈ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 5 ഏക്കർ കളിയിടത്തിൽ ഗേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപൊയിലിൽ തോട്ടിനാട്ട് ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കിറ്റ് വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ക്ലബ്ബിനുള്ള ജേഴ്സിയും സ്പോർട്സ് കിറ്റ് വിതരണവും മന്ത്രി നടത്തി. ക്ലബ്ബ് ഭാരവാഹികൾ മന്ത്രിയിൽനിന്ന് ജേഴ്സിയും സ്പോർട്സ് ഉപകരണങ്ങളും ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ഷറഫ് അലി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹ്മാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ശൈലജ, എൻ ബാലകൃഷ്ണൻ, മുൻ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ്അംഗം അനിൽ ബങ്കളം, ക്ലബ് സെക്രട്ടറി ടി വി അനൂപ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി വിജയൻ സ്വാഗതവും കൺവീനർ എം മുകേഷ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.