18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025

രാജ്‌ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസാക്കരുത്; ബിനോയ് വിശ്വം

Janayugom Webdesk
കണ്ണൂര്‍
June 6, 2025 10:37 pm

ആര്‍എസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റില്ലെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലാത്ത നിലയിലാണ്. ആ പദവി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകമായി അധഃപതിക്കുകയാണ്. രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ കാണരുത്. ഭരണഘടനാമൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാട് സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ല. 

രാജ്‌ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസാക്കി മാറ്റരുത്. ഭാരതമാതാവ് എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ആവേശം നല്‍കുന്ന പ്രതീകമാണ്. പക്ഷെ ആ ഭാരതാംബയ്ക്ക് ആര്‍എസ്എസ് കല്പിക്കുന്ന മുഖച്ഛായ വേണമെന്നും ശാഖയില്‍ ഉയര്‍ത്തുന്ന കൊടി ഭാരതമാതാവ് പിടിക്കണമെന്നും ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടേതല്ലാത്ത ഭൂപടം വേണമെന്നുമുള്ള പിടിവാശി രാജ്യം അംഗീകരിക്കില്ല. ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യയുടെ ഭൂപടമെന്താണെന്ന്. ആര്‍എസ്എസിന് ഇഷ്ടമില്ലാത്തതും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വവുമായ ജവഹര്‍ ലാല്‍ നെഹ്രു കൃത്യമായി പറയുന്നുണ്ട് ആരാണ് ഭാരതമാതാവെന്ന്. ‘ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോള്‍ ഭാരതത്തിലെ എല്ലാ ചരാചരങ്ങള്‍ക്കുമാണ് ജയ് വിളിക്കുന്നത്.’ ആ ഉദാത്തഗംഭീരമായ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഓര്‍ക്കുന്നു. ആ നിര്‍വചനം വായിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.