
ഹരിയാനയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചസാര മില്ലായ യമുനാ നഗറിലെ സരസ്വതി ഷുഗർ മില്ലിൽ വൻ നാശനഷ്ടം. ഏകദേശം 50 മുതൽ 60 കോടി രൂപയുടെ നാശമുണ്ടായതായാണ് വിവരം. പഞ്ചസാര മില്ലിൽ ഏകദേശം 97 കോടി രൂപ വിലവരുന്ന 2,20,000 ക്വൻറൽ പഞ്ചസാരയാണ് സൂക്ഷിച്ചിരുന്നത്.
മഴവെള്ളവും കനത്ത മഴയിൽ സമീപത്തെ ഓടയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളവും വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാകുകയായിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻറെ ഡ്രയിനേജ് സിറ്റം വെയർ ഹൌസിന് തൊട്ട് പിന്നിൽ കൂടിയാണ് കടന്നുപോകുന്നതെന്ന് സരസ്വതി ഷുഗർ മില്ലിൻറെ ജനറൽ മാനേജർ രാജീവ് മിശ്ര പറഞ്ഞു. എന്നാൽ ഓട അടഞ്ഞ് കിടന്നതാണ് ഉയർന്ന തോതിൽ മഴ വെള്ളം പഞ്ചസാര മില്ലിലേക്ക് കയറാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മിശ്ര പറയുന്നതനുസരിച്ച് ആദ്യമായാണ് മില്ലിൽ ഇത്തരത്തിൽ വെള്ളം കയറുന്നത്.
സരസ്വതി ഷുഗർ മില്ലിന് വലിയ തോതിൽ സാമ്പത്തിക നഷ്ടം ഉണ്ടായെങ്കിലും പ്രാദേശിക വിപണിയെ അത് സാരമായി ബാധിക്കില്ലെന്നും മിശ്ര പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.