11 February 2026, Wednesday

Related news

February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026

പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം

Janayugom Webdesk
കോഴിക്കോട്
July 3, 2025 3:14 pm

യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം. കോഴിക്കോട് വടകരയിലാണ് സംഭവം. പാനൂർ മൊകേരി സ്വദേശി സജീഷാണ് പൊലീസിനെ മർദിച്ചത്. പൊലീസിനെ മർദിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വടകര സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു സജീഷിനെതിരെയുള്ള പരാതി. വടകര ആശുപത്രിയിൽ പോകാനായാണ് യുവതി സജീഷിൻറെ ഓട്ടോയ്ക്ക് കൈ കാണിച്ചത്. എന്നാൽ വടകര ഭാഗത്തേക്ക് പോകാതെ ഓട്ടോ അപരിചിതമായ മറ്റ് പല ഭാഗങ്ങളിലൂടെയും പോകുകയായിരുന്നു. ഇതോടെ യുവതി ബഹളം വച്ചേതാടെ ആയഞ്ചേരി എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. പിന്നീട് വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സജീഷാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാരെ പ്രതി മർദിക്കുകയായിരുന്നു.

വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.