
എഴുതുമ്പോൾ
അക്ഷരങ്ങൾ
കൂട്ടിനുണ്ടെന്നുള്ളത്
വിറച്ചുപോയ
കൈവിരലുകൾക്ക്
താളുകളിലെ
ചിതറിപ്പോയ
അക്ഷരങ്ങൾവച്ച്
അലങ്കരിക്കുവാൻ
ഞാനെന്റെ ഹൃദയംകൊണ്ട്
ഏതിരവിലും പകലിലും
സ്വന്തം പേരെഴുതിയിട്ട
പ്രിയമാർന്ന സ്‌നിഗ്ധമായ
നിന്റെ വിരൽത്തുമ്പാവുന്ന
തൂലിക മുക്കിയെഴുതുന്നു
നിന്റെ നിശ്വാസം
നേർത്ത സുഗന്ധമായെന്നിൽ
ജന്മ സാഫല്യംപോലെ
നിറയുന്നു.
വരണ്ട മണ്ണിൽ
കിനിഞ്ഞിറങ്ങുന്ന
ജനാലഴികളിലൂടെ
എത്തി നോക്കുന്ന
മഴത്തുള്ളിപോലെ
മധുര സ്വപ്നമായ്
മെല്ലെ കിനിഞ്ഞിറങ്ങുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.