
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ താൽക്കാലിക വി സിമാരായ ഡോ. സിസ തോമസ് (ഡിജിറ്റൽ സർവകലാശാല), കെ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവർക്ക് ആറു മാസത്തേക്ക് കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു. സർവകലാശാലാ നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് ഈ നിയമനങ്ങളെന്നാണ് സർക്കാരിന്റെ പ്രധാന വാദം. നേരത്തെ, ഇരു സർവകലാശാലകളിലും സ്ഥിരം വി സിമാരെ നിയമിക്കുന്നതിന് ഗവർണറും സർക്കാരും യോജിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശിയാണ് ഹർജി സമർപ്പിച്ചത്. കേസ് നാളെ പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.