11 December 2025, Thursday

Related news

December 10, 2025
December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025

ഗാസയില്‍ 67 പേര്‍ കൂടി കൊല്ലപ്പെട്ടു; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

Janayugom Webdesk
ഗാസ സിറ്റി
August 13, 2025 10:09 am

ഗാസ സിററിയുടെയും മധ്യഗാസയിലെ ചില പ്രദേശങ്ങളുടെയും പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങലില്‍ 67പേര്‍ കൊല്ലപ്പെട്ടു.ഭക്ഷണത്തിനായി കാത്തുനിന്ന 14 പേരുൾപ്പെടെയാണ്‌ കൊല്ലപ്പെട്ടത്‌. യുദ്ധം അവസാനിപ്പിക്കാൻ ഗാസ പിടിച്ചെടുക്കലാണ്‌ ഏറ്റവും നല്ല മാർഗമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം അൽ ഷിഫ ആശുപത്രിക്ക്‌ പുറത്തെ മാധ്യമ പ്രവർത്തകരുടെ ടെന്റ്‌ ആക്രമിച്ച്‌ ആറ്‌ മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തി. 

ഗാസയിലെ വാർത്തകൾ പുറത്തുവരുന്നത്‌ തടയാനാണ്‌ മാധ്യമവേട്ട. ഗാസയിൽ ഇസ്രയേൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു. മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്‌ക്കുന്നത്‌ ഒഴിവാക്കണം. ഗാസയിലെ മാനുഷിക പ്രതിസന്ധി ഗുരുതരമാണ്‌. അടിയന്തരമായി വെടിനിർത്തലിന്‌ കരാർ ഉണ്ടാക്കണമെന്നും ഇയു പ്രസ്‌താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്‌ പലസ്‌തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ്‌ അറിയിച്ചു. മാധ്യമവേട്ടയിൽ ദ ഓർഗനൈസേഷൻഓഫ്‌ ഇസ്‌ലാമിക്‌ കോ ഓപറേഷനും (ഒഐസി) ശക്തമായി പ്രതിഷേധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.