22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുക”: ട്രംപിന് നിക്കി ഹാലിയുടെ മുന്നറിയിപ്പ്

Janayugom Webdesk
വാഷിംഗ്ടൺ
August 21, 2025 5:54 pm

റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശിക്ഷാ തീരുവ ചുമത്തുന്നതിനിടെ, വാഷിംഗ്ടണും ന്യൂ ഡൽഹിയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണെന്നും ചൈനയുടെ വളരുന്ന ആഗോള അഭിലാഷങ്ങളെ നിയന്ത്രിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിർണായകമാണെന്നും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹാലിയുടെ മുന്നറിയിപ്പ്. ന്യൂസ് വീക്കിലെ ഒരു ലേഖനത്തിൽ, ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുതെന്നും താരിഫ് പ്രശ്‌നങ്ങളോ ഇന്ത്യ‑പാകിസ്ഥാൻ സമാധാന കരാറിലെ യുഎസിന്റെ പങ്കോ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താൻ ട്രംപ് ഭരണകൂടത്തിന് അനുവദിക്കാനാവില്ലെന്നും ഹാലി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ‑യുഎസ് ബന്ധത്തിൽ സ്ഫോടനാത്മകമായ സംഭവ പരമ്പരകളാണ് അരങ്ങേറിയത് . ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇതിനകം ചുമത്തിയ 25 ശതമാനം തീരുവയ്ക്ക് പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം തീരുവയും ഏർപ്പെടുത്തി. ഇന്ത്യ‑പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയുടെ പങ്ക് അംഗീകരിക്കാൻ ന്യൂഡൽഹി വിസമ്മതിച്ചതുൾപ്പെടെ മാസങ്ങളായി വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ.

“ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിന് എതിരായി പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യവുമായി 25 വർഷത്തെ ബന്ധത്തിന്റെ ആക്കം കുറയ്ക്കുന്നത് ഒരു തന്ത്രപരമായ ദുരന്തമായിരിക്കും,” അവർ മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ, ചൈനയുടേതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഭൂരാഷ്ട്രീയ സംഭവമാണ് ഇന്ത്യയുടെ ഉയർച്ചയെന്നും ആഗോള ക്രമം പുനർനിർമ്മിക്കുക എന്ന ചൈനയുടെ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണിതെന്നും ഹാലി അഭിപ്രായപ്പെട്ടു. ട്രംപിന്റെ ആദ്യ ഭരണകൂടത്തിൽ 2017 ജനുവരി മുതൽ 2018 ഡിസംബർ വരെ ഐക്യരാഷ്ട്രസഭയിലെ 29-ാമത് യുഎസ് അംബാസഡറായിരുന്നു നിമറത നിക്കി രൺധാവ ഹാലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.