
ഇൻഡോറിലെ വീട്ടിൽ നിന്ന് കാണാതായ വിദ്യാർത്ഥിനി ഒരാഴ്ചക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. കാമുകനായ സാർഥകിനൊപ്പം ജീവിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബിബിഎ വിദ്യാർത്ഥിനിയായ ശ്രദ്ധ പൊലീസിനോട് പറഞ്ഞത്. എന്നാൽ സാർഥക് റെയിൽവേ സ്റ്റേഷനിൽ എത്തിയില്ല. അതിനാൽ ശ്രദ്ധ രത്ലാമിലേക്കുള്ള ട്രെയിനിൽ കയറി. ട്രെയിൻ യാത്രക്കിടയിൽ ഇൻഡോറിലെ ഒരു കോളജിലെ ഇലക്ട്രിഷ്യനായ യുവാവിനെ കണ്ടുമുട്ടിയെന്നും പരിചയത്തിലായെന്നും ശ്രദ്ധ പറഞ്ഞു.
യാത്രയിലുടനീളം സംസാരിച്ചതോടെ പരസ്പരം ഇഷ്ടമായെന്നും പ്രണയത്തിലായെന്നും വൈകാതെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് 250 കിലോമീറ്റർ അകലെയുള്ള മഹേശ്വറിൽ എത്തി സമീപമുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്നും ശ്രദ്ധ പറഞ്ഞു. എന്നാൽ ശ്രദ്ധ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരോട് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.