
ഇന്ന് തിരുവോണം. ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടെയും മറ്റൊരു പൊന്നോണ നാൾ കൂടി എത്തിയിരിക്കുകയാണ്. മലയാളക്കരയാകെ ഓണാഘോഷത്തിമിർപ്പിലാണ്. തിരുവോണ നാൾ പുലർന്നപ്പോൾ മുതൽ എല്ലാ സ്ഥലങ്ങളിലും ആൾത്തിരക്കാണ്. പൂക്കട മുതൽ ഹോട്ടലുകൾ വരെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്തപ്പൂക്കളം ഇടാനായി വീടുകൾ തോറും കയറിയിറങ്ങിയിരുന്ന ആ പഴയ ഓണക്കാലം എങ്ങോ പോയ് മറഞ്ഞു. ഇന്ന് പൊന്നിൻ വില കൊടുത്ത് പൂക്കൾ വാങ്ങി അത്തപ്പൂക്കളം വ്യത്യസ്തമാക്കാനുള്ള തിരക്കിലാണ് മലയാളികൾ.
വിഭവസമൃദ്ധമായ ഓണസദ്യയും വീട്ടിലൊരുക്കാൻ ഇപ്പോൾ ആരും മെനക്കെടാറില്ല. എല്ലാ വിഭവങ്ങളുമടങ്ങിയ പാഴ്സൽ സദ്യകൾ ഹോട്ടലുകളിൽ റെഡിയാണ്. എന്നിരുന്നാൽപ്പോലും ജാതിമത ഭേദമന്യേ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം നമ്മുടെ രാജ്യത്തുണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.