11 December 2025, Thursday

Related news

December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025

ബിഹാറിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി; സിപിഎമ്മിനു 3 സീറ്റ് ലഭിച്ചേക്കും

Janayugom Webdesk
പട്ന
October 11, 2025 7:23 pm

ഇന്ത്യാസഖ്യത്തിൽ ഇടം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചു. ഇന്ത്യാസഖ്യത്തിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുന്നതാണു എഐഎംഐഎം നിലപാട്. ഇന്ത്യാസഖ്യത്തിൽ ഘടകകക്ഷിയാക്കണമെന്ന അഭ്യർഥനയുമായി എഐഎംഐഎം ഏറെനാളായി ആർജെഡി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. തീവ്രനിലപാടുള്ള എഐഎംഐഎമ്മിനെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതു വിപരീത ഫലമുളവാക്കുമെന്ന ആശങ്കയിലാണ് ആർജെഡി നേതൃത്വം വഴങ്ങാതിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപേന്ദ്ര ഖുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 20 സീറ്റുകളിൽ മൽസരിച്ച എഐഎംഐഎം അഞ്ചു സീറ്റുകളിൽ വിജയിച്ചിരുന്നു.

അതേസമയം, ഇന്ത്യാസഖ്യം സീറ്റു വിഭജനത്തിൽ സിപിഎമ്മിനെ മൂന്നു സീറ്റിൽ ഒതുക്കിയേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു നിയമസഭാ സീറ്റുകളിൽ മൽസരിച്ച സിപിഎം രണ്ടു സീറ്റുകളിൽ വിജയിച്ചിരുന്നു. രണ്ടു സിറ്റിങ് സീറ്റുകളും കഴിഞ്ഞ തവണ പരാജയപ്പെട്ട പിപ്ര സീറ്റും ഇത്തവണയും സിപിഎമ്മിനു നൽകും. കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ട മതിഹാനി സീറ്റ് ഏറ്റെടുക്കാനാണ് ആർജെഡി നീക്കം. അടുത്തിടെ ജെഡിയുവിൽ നിന്ന് ആർജെഡിയിൽ ചേർന്ന ബോഗോ സിങ് മതിഹാനിയിൽ സ്ഥാനാർഥിയായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.