22 January 2026, Thursday

Related news

January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 15, 2025
December 13, 2025

ഗാസ നഗരത്തിലെ സഹായ വിതരണത്തില്‍ വെല്ലുവിളി തുടരുന്നു

Janayugom Webdesk
റാഫ: 
October 16, 2025 7:33 pm

ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള റാഫ അതിര്‍ത്തി തുറന്നാലും ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളായ ഗാസ നഗരത്തിലേക്കും വടക്കന്‍ മേഖലകളിലേക്കും സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടുമെന്ന് വിദഗ്ധര്‍. റോഡുകളില്‍ ഭൂരിഭാഗവും തകര്‍ന്നതോ അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടുകിടക്കുന്നതോ ആണ്. ബാക്കിയുള്ളവ ഇസ്രയേല്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലും. രണ്ട് വർഷത്തെ യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള പ്രധാന പ്രവേശന കവാടമായ സിക്കിം ഇടനാഴി ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാന്‍ ഉടന്‍ പദ്ധതികളൊന്നുമില്ലെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു ഗാസ നഗരം. ഒരു ആഴ്ച മുമ്പ് ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചപ്പോഴും നഗരത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിച്ചില്ല. 

വടക്കൻ മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ബെയ്ത് ലാഹിയ, ബെയ്ത് ഹനൂൻ എന്നിവയുൾപ്പെടെയുള്ള മുഴുവൻ പട്ടണങ്ങളും ഗാസ നഗരത്തിന്റെ പല പ്രദേശങ്ങളും തകര്‍ന്നു. നാശത്തിന്റെ തോത് ബോധ്യപ്പെടാന്‍ തുടങ്ങിയിട്ടെയുള്ളു. ഏഴ് മാസത്തിനിടെ ആദ്യമായി ഗാസയിലേക്ക് ചെറിയ അളവിൽ പാചക വാതകവും അതിനൊടൊപ്പം മാവ്, അരി, പച്ചക്കറികൾ എന്നിവയും എത്തിയതായും സഹായ ഏജന്‍സികള്‍ അറിയിച്ചു. ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച 20 പോയിന്റ് പദ്ധതി പ്രകാരം , ഒന്നാം ഘട്ടം വിജയകരമായി അവസാനിച്ചതിനുശേഷം ഇപ്പോൾ കൂടുതൽ ചർച്ചകൾ നടക്കുന്നതിനാൽ, ജനുവരിയിൽ ഹ്രസ്വകാല വെടിനിർത്തൽ സമയത്ത് പ്രവേശിച്ച അതേ നിലയില്‍ 600 ട്രക്കുകൾ പ്രതിദിനം മുനമ്പിലേക്ക് എത്തണം. 

മധ്യ പട്ടണമായ ദെയ്ർ അൽ-ബലായിൽ, വെടിനിർത്തലിനുശേഷം ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നിരുന്നാലും വിലകൾ ഇപ്പോഴും ഉയർന്നതും എല്ലാവർക്കും താങ്ങാനാവുന്നതുമല്ല. വെടിനിർത്തലിന് ശേഷം മധ്യ, തെക്കൻ ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒമ്പത് ബേക്കറികൾ പ്രവർത്തനം പുനരാരംഭിച്ചു. ബുധനാഴ്ച ഇസ്രയേലിൽ നിന്ന് ഗാസയിലേക്ക് കെരെം ഷാലോം അതിര്‍ത്തിയിലൂടെ ട്രക്കുകൾ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്, എന്നാല്‍ കൃത്യമായ എണ്ണം വ്യക്തമല്ല. ബുധനാഴ്ചത്തെ സഹായ വിതരണങ്ങളിൽ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, ഇന്ധനം, പാചക വാതകം, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഗാസയ്ക്ക് ചുറ്റും ദശലക്ഷക്കണക്കിന് ഡോളറിന്റെ സാധനങ്ങൾ പല ഏജൻസികളും ശേഖരിച്ചുവെച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മേഖലയിലുടനീളം പലസ്തീനികൾക്കൊപ്പം പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുഎന്‍ഡബ്ല്യുആര്‍എ ഗാസയിലെ എല്ലാവർക്കും മൂന്ന് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. സാധനങ്ങളും ഉപകരണങ്ങളും വിതരണ ശേഷിയുമുണ്ട്. പ്രവേശനം മാത്രമേ ആവശ്യമുള്ളുവെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. ട്രംപിന്റെ നിർദ്ദിഷ്ട പദ്ധതി പ്രകാരം “പൂർണ്ണ” സഹായം ഗാസയിലേക്ക് പ്രവേശിക്കുകയും ഹമാസിന്റെയോ ഇസ്രായേലിന്റെയോ ഇടപെടൽ ഇല്ലാതെ ഐക്യരാഷ്ട്രസഭയും റെഡ് ക്രസന്റും വഴി വിതരണം ചെയ്യുകയും വേണം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.