11 January 2026, Sunday

Related news

December 24, 2025
November 28, 2025
November 4, 2025
October 28, 2025
October 5, 2025
September 18, 2025
August 31, 2025
August 24, 2025
August 18, 2025
August 13, 2025

സംസ്ഥാനത്തെ ഡിജിറ്റല്‍ ‑സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
October 28, 2025 11:10 am

സംസ്ഥാനത്തെ ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. വി സി നിയമനം ഉടന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി, നിയമന പട്ടികയുമായി ബന്ധപ്പെട്ട് സുപ്രീംകോടതയില്‍ നല്‍കിയിട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയ ശേഷം മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടാണ് രാജ് ഭവന്‍ സ്വീകരിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ വി സി നിയമനം വൈകും എന്ന സൂചനയാണ് ലഭിക്കുന്നത്. നിയമന നടപടികൾ വൈകാനുള്ള പ്രധാന കാരണം രാജ്ഭവന്റെ കടുത്ത നിലപാടാണ്.

ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ പട്ടികയിലെ നിയമനങ്ങൾ നടത്തേണ്ടതില്ലെന്നാണ് രാജ്ഭവന്റെ തീരുമാനം. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ വി സി നിയമനങ്ങളുമായി മുന്നോട്ട് പോകാൻ സാധ്യതയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. സർവകലാശാല വിസി നിയമനത്തിനായുള്ള സുപ്രധാനമായ ഈ പട്ടികയാണ് ഇപ്പോൾ ഗവർണർക്ക് സമർപ്പിച്ചിരിക്കുന്നത്.

വിസി നിയമന പ്രക്രിയയുടെ ഭാഗമായി സെർച്ച് കമ്മിറ്റി സമർപ്പിച്ച പട്ടികയിലാണ് സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. സെർച്ച് കമ്മിറ്റി നൽകിയിരുന്ന ഈ അപേക്ഷകരുടെ പട്ടികയിൽ മുഖ്യമന്ത്രിയാണ് മുൻഗണന നിശ്ചയിച്ചത്. മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച ശേഷമുള്ള ഈ പട്ടികയാണ് തുടർ നടപടികൾക്കായി രാജ്ഭവന് കൈമാറിയിട്ടുള്ളത്.വൈസ് ചാൻസലറെ നിയമിക്കാനുള്ള അന്തിമ തീരുമാനം എടുക്കേണ്ടത് ഗവർണറാണ്. മുൻഗണന നിശ്ചയിച്ച ഈ പട്ടികയിൽ നിന്നും അനുയോജ്യനായ വ്യക്തിയെ നിയമിക്കേണ്ട ചുമതല ഗവർണർക്കാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ നിയമന കാര്യത്തിൽ സർക്കാർ അതിന്റെ ഭാഗം പൂർത്തിയാക്കിയതായി ഇതോടെ വ്യക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.