
കുടകിൽ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കുടക് വീരാജ്പേട്ട് താലൂക്കിലെ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷൻ തൊഴിലാളി കെ ഹനുമന്തയാണ്(57) മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഹനുമന്തയുടെ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ 30 വർഷമായി സ്വകാര്യ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ വാടകവീട്ടിലാണ് ഹനുമന്ത താമസിച്ചിരുന്നത്. പ്ലാന്റേഷനിൽ കാട്ടാനകൾ ഇറങ്ങിയതായി മറ്റ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഹനുമന്ത ആക്രമിക്കപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.