
രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാലിനി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു ശാലിനി. അയൽവാസിയായ മുനിയരാജ് നിരന്തരം പ്രണയാഭ്യർത്ഥനയുമായി ശാലിനിയെ സമീപിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാവിലെ പെൺകുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ശാലിനിയെ തടഞ്ഞുനിർത്തിയ മുനിയരാജ് നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി. കുത്തേറ്റ ശാലിനി സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മത്സ്യത്തൊഴിലാളിയാണ് ശാലിനിയുടെ പിതാവ് മാരിയപ്പൻ. രണ്ട് പെൺമക്കളിൽ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട ശാലിനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.