
ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജയിലിലെ പീഢനങ്ങളെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി നൽകി പാകിസ്ഥാൻ സർക്കാർ.
റാവൽപിണ്ടിയിലെ അഡിയാല ജയിലിനു പുറത്ത് പാർട്ടി അനുയായികൾ തടിച്ചുകൂടിയതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കയാണ്. ഇതിനിടെയാണ് ഖാന്റെ സഹോദരിമാരിൽ ഒരാളായ ഡോ ഉസ്മ ഖാന് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയതായി പാക് സർക്കാർ വിവരം പുറത്തു വിട്ടത്.
രാജ്യത്തെ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർടി സ്ഥാപകനും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ ഒന്നിലധികം കേസുകളിലായി 2023 ഓഗസ്റ്റ് മുതൽ നടപടി നേരിടുന്നു. 73 കാരനായ അദ്ദേഹം ജയിലിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹം വലിയ പ്രതിഷേധവും പ്രതിന്ധിയും സൃഷ്ടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.