22 January 2026, Thursday

Related news

December 21, 2025
December 19, 2025
December 3, 2025
November 22, 2025
November 10, 2025
November 7, 2025
October 30, 2025
October 15, 2025
September 27, 2025
September 25, 2025

മയക്കുമരുന്ന് കേസില്‍ ടാന്‍സാനിയന്‍ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം

Janayugom Webdesk
കൊച്ചി
December 21, 2025 9:50 pm

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ടാന്‍സാനിയന്‍ ഹൈക്കോടതി ജഡ്ജിയുടെ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. ഡേവിഡ് എന്‍ടെമി കിലെകമജെങ്കയ്ക്കും അദ്ദേഹത്തിന്റെ കോളേജ് സഹപാഠി അറ്റ്ക ഹരുണ്‍ മ്യോംഗയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ടാന്‍സാനിയയിലെ ഹൈക്കോടതി ജഡ്ജിയായ എന്‍ടെമി എന്‍ കിലെകമജെങ്കയുടെ മകനാണ് ഡേവിഡ് എന്‍ടെമി കിലെകമജെങ്ക. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് കുന്നമംഗലം പൊലീസ് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോള്‍ വിശദാംശങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ അറസ്റ്റുകള്‍ നടന്നു. 

ഡേവിഡ് എന്‍ടെമി കിലെകമജെങ്കയും കോളേജ് സഹപാഠി അറ്റ്ക ഹരുണ്‍ മ്യോംഗയും നാല് മാസത്തിനുള്ളില്‍ 50 ലക്ഷം രൂപയുടെ വന്‍തോതിലുള്ള ഇടപാടുകള്‍ നടത്തിയതായി ആരോപിക്കപ്പെട്ടു. നിലവില്‍ ടാന്‍സാനിയയില്‍ താമസിക്കുന്ന ഒരു പഴയ വിദ്യാര്‍ത്ഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ ഇടപാടുകളും നടത്തിയതെന്നും പറയുന്നുണ്ട്. അന്വേഷണം ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളായ ഡേവിഡ് നെറ്റെമി കിലെകമാംഗെ, അറ്റ്ക ഹരുണ മ്യോംഗ, ഫ്രാങ്ക് ചികെന്‍സി ഖച്ചുക്വി എന്നിവരിലേക്ക് എത്തിയിരിക്കുന്നു. ഹരുണ എസ് മ്യോംഗ എന്ന സീനിയര്‍ റവന്യൂ ടാക്‌സ് ഓഫീസറുടെ മകളാണ് അറ്റ്ക. ബ്രയാന്‍ എന്ന മുന്‍ സ്യൂട്ടന്റിന്റെ നിര്‍ദേശപ്രകാരമാണ് മുഴുവന്‍ പണമിടപാടുകളും നടന്നതെന്ന് ആരോപിക്കപ്പെട്ടു. ഒറ്റപ്പെട്ട പണമിടപാട് കാരണം മാത്രം, മയക്കുമരുന്ന് കേസിലെ മറ്റ് സ്ഥിരീകരണ തെളിവുകളില്ലാതെ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഇതിനുപുറമെ, പഞ്ചാബില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍, അറസ്റ്റിന്റെ കാരണങ്ങള്‍ അറസ്റ്റ് സമയത്ത് അല്ലെങ്കില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് കുറഞ്ഞത് രണ്ടുമണിക്കൂര്‍ മുമ്പെങ്കിലും അറിയിക്കാന്‍ കഴിയാത്തതിനാല്‍, ഭരണഘടനയും സുപ്രീം കോടതിയുടെ വ്യത്യസ്ത വിധികളും നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയത്. അധികാരപരിധിയിലുള്ള കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും പ്രതികള്‍ പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.