17 January 2026, Saturday

Related news

January 14, 2026
January 10, 2026
January 8, 2026
January 1, 2026
December 30, 2025
December 29, 2025
December 29, 2025
December 26, 2025
December 23, 2025
December 22, 2025

ഉത്തർപ്രദേശിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെ പട്ടിണിക്കിട്ട് കൊന്നു; മകൾ ഇരുട്ടുമുറിയിൽ എല്ലും തോലുമായ നിലയില്‍: വീട്ടുജോലിക്കാർക്കെതിരെ കുടുംബം

Janayugom Webdesk
ലഖ്നൗ
December 30, 2025 5:04 pm

ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാർ പട്ടിണിക്കിട്ടു കൊന്നു. റെയിൽവേയിൽ സീനിയർ ക്ലർക്കായിരുന്ന ഓംപ്രകാശ് സിംഗ്(70) റാത്തോഡാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ എല്ലും തോലുമായ നിലയിൽ വീടിനുള്ളിലെ ഇരുട്ടുമുറിയിൽ നിന്ന് കണ്ടെത്തി. 2016ൽ ഭാര്യ മരിച്ചതിനെത്തുടർന്ന് മകൾ രശ്മിയോടൊപ്പം താമസിച്ചിരുന്ന ഓംപ്രകാശ്, പരിചരണത്തിനായാണ് രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും ജോലിക്ക് നിയമിച്ചത്. എന്നാൽ ക്രമേണ വീട് കൈക്കലാക്കിയ ദമ്പതികൾ അഞ്ച് വർഷത്തോളം ഇവരെ വീടിന്റെ താഴത്തെ നിലയിൽ ബന്ദികളാക്കി പീഡിപ്പിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ബന്ധുക്കളെ കാണാൻ അനുവദിക്കാതെ ഇവർ തടഞ്ഞു.

ഓംപ്രകാശിന്റെ മരണവിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ അസ്ഥികൂടം പോലെയായ നിലയിലായിരുന്നു ഓംപ്രകാശിന്റെ മൃതദേഹം. മകളെ നഗ്നയാക്കി പൂട്ടിയിട്ടിരിക്കുകയായിരുന്നു. വർഷങ്ങളോളം ഭക്ഷണം നൽകാതെ ഇവരെ പട്ടിണിക്കിട്ടാണ് ദമ്പതികൾ ക്രൂരത കാട്ടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.