
ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ കേൾക്കാൻ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശമടക്കമുള്ള ഹർജികൾ എടുത്തുപറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ടുള്ള ഹർജികളുടെ വാദം കേൾക്കാനായി ഒൻപത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ശബരിമലയെ പരാമർശിച്ചത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെയുള്ള കേസുകൾ പരിഗണനയിലുണ്ട്. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി എന്നിവയും ഈ വിഭാഗങ്ങളിലായുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.