
കാശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. ഭീകരവാദ ധനസഹായ കേസിൽ മാലിക്കിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് എൻഐഎയുടെ ആവശ്യം. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഏപ്രിൽ 22ലേക്ക് മാറ്റി. ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.