
പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച കേരളത്തിലെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രൻ(48) അന്തരിച്ചു. കാൽ നൂറ്റാണ്ടോളം സർക്കാർ സർവീസിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ലതിക, കാസർകോട് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തുവരവെയാണ് വിടവാങ്ങിയത്.
പത്താം വയസ്സിൽ ബാധിച്ച മസ്തിഷ്കജ്വരത്തെത്തുടർന്ന് കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ടെങ്കിലും, ആത്മവിശ്വാസം കൈവിടാതെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ലതിക 21-ാം വയസ്സിൽ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതയായി. ചുണ്ടനക്കം നോക്കി കാര്യങ്ങൾ മനസ്സിലാക്കിയും എഴുതി മറുപടി നൽകിയും അവർ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തിയത് ഏവർക്കും മാതൃകയായിരുന്നു. മടിക്കൈ പഞ്ചായത്തിലായിരുന്നു ആദ്യ നിയമനം. നാല് വർഷമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.