
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വീഡിയോയുടെ അവസാന ഭാഗത്തുള്ള ആക്ഷേപകരമായ ദൃശ്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ട്രംപിന്റെ വിചിത്ര വാദം. നേരത്തെ, വിവാദ വീഡിയോ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു
ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന് പിന്നാലെയാണ് മാപ്പ് പറയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്. ആ വീഡിയോയിലെ ജനങ്ങൾക്കിഷ്ടപ്പെടാത്ത ഭാഗം ഞാൻ കണ്ടിരുന്നില്ല, എങ്കിലും അത് ഷെയർ ചെയ്യാൻ താൻ തന്നെയാണ് അനുമതി നൽകിയത് എന്നും ട്രംപ് സമ്മതിച്ചു. ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോക്കെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
റിപ്പബ്ലിക്കൻ സെനറ്റർമാരായ ടിം സ്കോട്ട്, റോജർ വിക്കർ എന്നിവർ ട്രംപിന്റെ നടപടിയെ തള്ളിപ്പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഇതിനെ വ്യാജ രോഷം എന്ന് വിശേഷിപ്പിച്ച് ട്രംപിനെ പ്രതിരോധിക്കാൻ ശ്രമിച്ചതും വലിയ വിവാദമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.