
പഞ്ചാബിലെ ടാർൺ തരൺ ജില്ലയിലെ ലോ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ സന്ദീപ് കൗർ സഹപാഠിയുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ 9.15-ഓടെയായിരുന്നു കലാലയത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സന്ദീപിനെ വെടിവെച്ച ശേഷം പ്രതിയായ പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് പോയ സന്ദീപിനെ പ്രിൻസ് പിന്തുടരുന്നതും മറ്റൊരു വിദ്യാർത്ഥിനി ഇടപെട്ട് ഇരുവരെയും തിരികെ ക്ലാസിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
തിരികെ ക്ലാസ് മുറിയിലെത്തിയ ശേഷം സന്ദീപ് കൗർ അവസാന ബെഞ്ചിലും പ്രിൻസ് തൊട്ടുമുന്നിലുമാണ് ഇരുന്നത്. തുടർന്ന് പ്രിൻസ് തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് പെൺകുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സന്ദീപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തൊട്ടുപിന്നാലെ പ്രിൻസ് സ്വന്തം തലയിലേക്കും വെടിവെച്ചു. ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി തോക്കുമായി ക്ലാസ് മുറിയിൽ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
A tragic shooting occurred at Mai Bhago Law College in Usma village, Tarn Taran, Punjab, on February 9, 2026, where first-year law student Prince Raj shot and killed his classmate Sandeep Kaur inside a classroom before turning the gun on himself. Sandeep Kaur, 19–20 from… pic.twitter.com/14Np9w6u4c
— RB. (@rahul4bisht) February 9, 2026
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.