
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് വടക്കൻ മേഖല വികസനമുന്നേറ്റ ജാഥാ ക്യാപ്റ്റനുമായ എം വി ഗോവിന്ദൻ. മലപ്പുറം ജില്ലയിലെ ജാഥാപര്യടനത്തിന്റെ അവസാന ദിവസം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ പുറത്തുവരുന്നത് യഥാർത്ഥ കണക്കല്ല, എസ്റ്റിമേറ്റ് മാത്രം. യഥാർത്ഥ കണക്ക് പുറത്തുവരും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. മാധ്യമങ്ങള്‍ കള്ളക്കഥകൾ എഴുതിവിടുകയാണ്. പുറത്ത് വരുന്ന വിവരങ്ങൾ ജനങ്ങളെ പറ്റിക്കാനുള്ള പുകമറ മാത്രമാണ്.
ശബരിമല കേസില്‍ എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് കോടതി തന്നെ പറയുന്നു. സിബിഐ അന്വേഷിച്ച കേസുകളെ പറ്റി ഹൈക്കോടതി വിമർശനമുന്നയിക്കുന്നു. പ്രതിപക്ഷനേതാവാണ് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. കോൺഗ്രസിനും ബിജെപിക്കും എല്ലാ കാര്യങ്ങളിലും ഒരേ സ്വരമാണ്. എൽഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ജാഥയ്ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.