
ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സീറ്റ് തട്ടിപ്പിലൂടെ കോടികൾ സംമ്പാദിചെന്ന് പരാതി. കൊടിക്കുന്നിൽ സുരേഷിന് 1.60 കോടി രൂപ നൽകി. കെ സി വേണുഗോപാലിന് വേണ്ടി പി എ അനസ് ആണ് പണം വാങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ അനുയായി സഹബ് ഖാൻ 35 ലക്ഷം രൂപയും വാങ്ങി. ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെന്നാണ് ആരോപണം. ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഗൗരവ് ഹരിയാന ഡിജിപിക്ക് പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.