2 March 2026, Monday

Related news

March 2, 2026
February 13, 2026
February 6, 2026
January 18, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 28, 2025
December 13, 2025

മുണ്ടക്കൈ വീട് നിര്‍മ്മാണം: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അസഹ്ഷ്ണുത പ്രകടിപ്പിച്ച് വി ഡി സതീശന്‍

Janayugom Webdesk
കൊല്ലം
March 2, 2026 3:15 pm

വയനാട്ടിലെ ദുരന്ത മേഖലയായാ മുണ്ടക്കൈ വീട് നിര്‍മ്മാണം സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാദം മാധ്യമപ്രര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരത്തിയപ്പോള്‍ ‚താങ്കള്‍ പറയുന്നത് വെറും നുണകല്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം എന്ന് ആക്രോശിച്ച് അവര്‍ക്കു നേരെ തിരിയുകയായിരുന്നുഅദ്ദേഹം.ചോദ്യങ്ങളെ അദ്ദേഹം വിലക്കുകയായിരുന്നു.തുടരെ തുടരെയുള്ള ചോദ്യങ്ങളെ പ്രതിപക്ഷ നേതാവ് പൂര്‍ണമായും അവഗണിച്ചു. മുണ്ടക്കൈ വീട് നിര്‍മ്മാണത്തില്‍ നുണകള്‍ ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് പറയുകാണ് വി ഡി സതീശന്‍ .

പുതുയുഗ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നുണകളുടെ തനിയാവർത്തനം. മുണ്ടക്കൈ ഭവന നിർമാണ ഉദ്ഘാടന ചടങ്ങ് സർക്കാരിന്റെ നിലവാരമില്ലായ്മ വ്യക്തമാക്കിയെന്ന് സതീശൻ പറഞ്ഞു. വീട് നിർമാണം ഇത്രയും വൈകിയതിന് സർക്കാർ മറുപടി പറയണമെന്നും വീട് മാത്രമേ നിർമിച്ച് കൊടുത്തിട്ടുള്ളൂവെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കാത്തത് പോരായ്മയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.

മുണ്ടക്കൈക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ടി സിദ്ദിഖ് എംഎൽഎയാണ്. എന്നിട്ട് കൂവൽകിട്ടി.കോൺഗ്രസിന്റെ വീട് നിർമാണം വൈകിയത് സ്ഥലം അനുവദിച്ചതിലെ താമസം കൊണ്ടാണെന്നും സതീശൻ ന്യായീകരിച്ചു. ഇത്തരം വസ്തുതാവിരുദ്ധമായ വാദങ്ങളെ ചൂണ്ടികാണിക്കുക മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞതിനെ ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടായതാണ് സതീശന്റെ മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രകോപനത്തിന് കാരണം 

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.