
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ലോകത്താകമാനം ഇതുവരെ കണ്ടത് 500 മില്യൺ ആരാധകർ. നിലവിലെ എല്ലാ റെക്കോർഡുകളും ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് തകർക്കുകയാണെന്നും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ചെയർമാൻ ജയ് ഷാ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വലിയ മുന്നേറ്റമാണ് ഇത്രയും വലിയ നേട്ടത്തിന് പിന്നിലെന്ന് ഐസിസി വിലയിത്തി.
ജിയോ ഹോട്സ്റ്റാർ വഴി 60.5 മില്യൺ ആളുകളാണ് മത്സരങ്ങൾ കണ്ടത്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ കൂട് നടക്കാനിരിക്കെ ഇത് ഇനിയും ഉയരും. നേരത്തെ ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ ഏറ്റവുംകൂടുതൽ ആളുകൾ ലൈവായി കണ്ട ലോകകപ്പ് മത്സരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടും. കൊൽക്കത്ത ഇൗഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.