
മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കും പിന്നാലെ നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. ആദ്യ സൂചനകൾ വെള്ളിയാഴ്ചയോടെ പുറത്തുവരുമെങ്കിലും ഔദ്യോഗികമായ പൂർണ്ണരൂപം അറിയാൻ ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ 77 പേർ കൊല്ലപ്പെടുകയും അന്നത്തെ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇത്തവണ ഏകദേശം 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകൾ. 1.9 കോടി വോട്ടർമാരാണ് നേപ്പാളിലുള്ളത്. 23,000 പോളിംഗ് ബൂത്തുകളിലായി സൈന്യം ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.