
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ ജെഡിയു അംഗത്വം സ്വീകരിച്ചു. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോകുന്നതോടെയാണ് മകൻ്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.
എഞ്ചിനീയറായിരുന്ന നിഷാന്ത് കുമാർ ഇതുവരെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നിരുന്നില്ല. സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ നിഷാന്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും പ്രതികരിച്ചു. ഏറ്റവും കൂടുതൽ കാലം ബിഹാറിൻ്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ മാർച്ച് 16 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.