
ഇറാന്‍ ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകളുണ്ടായതിനെ തുടര്‍ന്ന് ഉല്പാദനത്തിനും കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന ‘ഫോഴ്സ് മജ്യൂർ’ പ്രഖ്യാപിച്ച് ബഹ്റൈൻ എണ്ണക്കമ്പനിയായ ബാപ്കോ എനര്‍ജീസ്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ നാലര ലക്ഷം ബാരലിലധികം എണ്ണയാണ് ഉല്പാദിപ്പിക്കുന്നത്. സിത്ര ദ്വീപിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് റിഫൈനറിക്ക് കേടുപാട് സംഭവിച്ചത്. ബാപ്കോയുടെ നടപടി ആഗോള എണ്ണവിലയെ ബാധിക്കും. അതേസമയം, ആഭ്യന്തര വിതരണം ഉറപ്പ് വരുത്തുമെന്ന് കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.