
ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14 കാരൻ സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടി കൊലചെയ്യപ്പെട്ടത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുകത്പള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്ത് വയസ്സുകാരിയുടെ ശരീരത്തിൽ 21 കുത്തേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിസ്ഥലത്തായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അച്ഛനാണ് സംഭവം അദ്യം അറിഞ്ഞത്.
കുട്ടിയുടെ കഴുത്തിൽ 14 കുത്തുകളും വയറ്റിൽ ഏഴ് കുത്തുകളുമാണ് ഏറ്റതെന്ന് സൈബരാബാദ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റം ആൺകുട്ടി സമ്മതിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന് 4 ദിവസത്തിന് ശേഷമാണ് 14 നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രിക്കറ്റ് ബാറ്റനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.