
തെലങ്കാനയിൽ 13 വയസ്സുള്ള പെൺകുട്ടിയെ 40 വയസ്സുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ സ്കൂളിലെ അധ്യാപകൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗാമയിലാണ് സംഭവം നടന്നത്. വിവാഹിതനായ 40കാരൻ, ഇയാളുടെ ആദ്യ ഭാര്യ, വിവാഹ ചടങ്ങുകൾ നടത്തിയ പുരോഹിതൻ, ഇടനിലക്കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹ ചടങ്ങിൽ ഇയാളുടെ ആദ്യ ഭാര്യയും പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.