
സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. ജലവിഭവ വകുപ്പ് നാലാം ഗ്രേഡ് ജീവനക്കാരനായ അബ്ദുൾ സലാം എന്ന ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച് സഹപ്രവർത്തകയുടെ 16കാരിയായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടര്‍ന്ന് റെക്കോർഡ് ചെയ്ത വീഡിയോകളും ഫോട്ടോകളും കാണിച്ച് പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക ചൂഷണത്തിനും വിധേയയാക്കി. ഒടുവിൽ പെൺകുട്ടി സംഭവം അമ്മയെ അറിയിക്കുകയും അമ്മ നൽകിയ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗം, പോക്‌സോ, ഐടി ആക്ട് പ്രകാരം ആരിഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ക്രൈം ഇൻസ്‌പെക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.