22 January 2026, Thursday

Related news

January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025

ഉത്സവത്തിനിടെ ഇടഞ്ഞ കൊമ്പൻ നാടിനെ മുൾമുനയിൽ നിർത്തി; പാപ്പാനെ അടിച്ചു വീഴ്ത്തി

Janayugom Webdesk
കൊയിലാണ്ടി
January 22, 2024 8:55 pm

ഉത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാനെ അക്രമിച്ചു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്ത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഇടഞ്ഞ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഒന്നാം പാപ്പാൻ വൈക്കം സ്വദേശി എം ടി സുമേഷിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. 

തുടർന്ന് ഇയാളെ ആക്രമിക്കാനുള്ള ശ്രമം മറ്റ് പാപ്പാൻമാർ തടഞ്ഞു. പുറത്തിക്കിറങ്ങിയ ആന പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം തകർത്ത് വലിച്ചെറിഞ്ഞു. തുടർന്നങ്ങളോട്ട് മണിക്കൂറുകളോളം ആനയുടെ വിളയാട്ടമായിരുന്നു. അഞ്ച് ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകൾ തകർത്ത ആന ക്ഷേത്രത്തിലെയും സമീപത്തെയും വൃക്ഷങ്ങൾ നശിപ്പിക്കുകയും കച്ചവട സ്റ്റാളുകൾ വലിച്ചിടുകയും ചെയ്തു. ചുറ്റുമതിൽ തകർത്ത് വിളക്കുകാലുകൾ നശിപ്പിച്ച ആന പാപ്പാൻമാരുടെ അനുയന ശ്രമങ്ങൾക്ക് വഴങ്ങിയില്ല.

പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, എലിഫന്റ് സ്ക്വാഡ് എന്നിവരെത്തി ഒടുവിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്ക്വാഡ് ആനയെ തളച്ചു. ഇതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്. സാരമായി പരിക്കേറ്റ പാപ്പാൻ സുമേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർത്തതിനാൽ സമീപ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കാനത്തിൽ ജമീല എംഎൽഎ, നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് എന്നിവർ സ്ഥലത്തെത്തി.

Eng­lish Sum­ma­ry: A horn dropped dur­ing the fes­ti­val put the nation on edge; Papa was beat­en down

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.