11 February 2026, Wednesday

Related news

January 31, 2026
January 19, 2026
January 17, 2026
December 24, 2025
November 30, 2025
October 9, 2025
October 2, 2025
September 30, 2025
August 1, 2025
July 23, 2025

സംസ്ഥാനത്ത് ഭവന നിർമ്മാണ നയം അനിവാര്യം; മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂർ
October 13, 2024 7:03 pm

കേരളത്തിന് ഒരു ഭവന നിർമാണ നയവും ഭവന സംസ്കാരവും ഉണ്ടാകണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഇത് സ്ഥാന സർക്കാരിൻ്റെ ആലോചനയിലുണെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം വാർഷികത്തിലെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ഭവന നിർമ്മാണ ബോർഡിൻ്റെ ഗൃഹശ്രീ ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള അനുമതി പത്ര വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടും കെട്ടിടങ്ങളും നിർമ്മിക്കുന്നത് സ്വകാര്യ താൽപര്യം ആണെന്ന് കരുതി എന്തിനും അനുമതി കൊടുക്കാവുന്ന സാഹചര്യം നമ്മുടെ മുൻപിൽ ഇല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു നിർമ്മാണത്തെ വിലക്കാം എന്നല്ല. നാളെയും ഒരു ദുരന്തത്തിന് നാം അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലായി സംസ്ഥാനത്ത് ഭവന നിർമ്മാണ നയം അനിവാര്യമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

നിരവധി പ്രയാസങ്ങളുടെ നടുവിലായിരുന്ന ഭവന നിർമാണ ബോർഡ് വലിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ്. എറണാകുളത്ത് മംഗളവനത്തോട് ചേർന്ന് 18 ഏക്കർ ഭൂമിയിൽ 40 ലക്ഷം ചതുരശ്ര അടിയിൽ വലിയ വ്യാപാര സമുച്ചയം ഉടൻ സാക്ഷാത്കരിക്കരിക്കും. ഏതാണ്ട് 3062 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കുന്ന വമ്പൻ പദ്ധതിയാണിത്. പരിസ്ഥിതി എന്താണെന്ന് മനുഷ്യനെ പഠിപ്പിക്കാൻ രണ്ടര ഏക്കറിൽ മനോഹരമായ ഹരിതോദ്യാനവും ഹൗസിങ് ബോർഡ് നിർമ്മിക്കുന്നുണ്ട്. നാല് തലങ്ങളിലായിട്ടുള്ള കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തൃശൂരിൽ ഉൾപ്പടെ മെഡിക്കൽ കോളജുകളിൽ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് വാടക വീട് ബോർഡ് സംസ്ഥാനത്ത് എല്ലായിടത്തും ആവിഷ്കരിച്ചിട്ടുണ്ട്. തൃശൂരിൽ ഇത് നിർമ്മാണം പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഭവന നിർമാണ ബോർഡ് ചെയർമാൻ ടി വി ബാലൻ അധ്യക്ഷത വഹിച്ചു. തൃശൂർ ഡെപ്യൂട്ടി മേയർ എം എൽ റോസി, ഹൗസിങ് ബോർഡ് മെമ്പർ ഗീതാ ഗോപി, കോർപറേഷൻ സ്റ്റാന്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, സി വി കുര്യാക്കോസ്, ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബോർഡ് കൊച്ചി മേഖല എഞ്ചിനീയർ ടി ആർ മഞ്ജുള സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.