
ലോസ് ആഞ്ചലസിൽ ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് നടത്തിയ മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ ശുശ്രൂഷിക്കാൻ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ട്രക്ക് പ്രതിഷേധക്കാർ വളയുന്നതും ഡ്രൈവർക്കെതിരെ പ്രതിഷേധിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവറെ പൊലീസ് പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാർച്ചിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന സംശയത്തിലാണ് പൊലീസ്. ലോസ് ആഞ്ചലസിൽ നൂറുകണക്കിനാളുകളാണ് ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിക്കാൻ അണിനിരന്നത്. 2022 ന് ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭം ഖമനേയി ഭരണകൂടത്തെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം മുന്നോട്ട് പോകുന്നത്. നിലവില്‍ രാജ്യത്ത് 530 പേർ കൊല്ലപ്പെട്ടതായിയാണ് റിപ്പോര്‍ട്ട്. 10600 ഓളം പേരെ ഭരണകൂടം കസ്റ്റഡിയിലെടുത്തു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.