
കാലുവേദന കാരണം സിക്ക് ലീവെടുത്ത ജീവനക്കാരൻ 16,000 ചുവടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചൈനീസ് കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 2019ൽ കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നടന്ന സംഭവത്തിൽ 2025 നവംബറിലാണ് നിയമയുദ്ധം അവസാനിച്ചത്. 2019 ഫെബ്രുവരിയിൽ പുറംവേദനയെത്തുടർന്ന് ചൈന സ്വദേശിയായ ചെൻ സിക്ക് ലീവിന് അപേക്ഷിച്ചു. മെഡിക്കൽ സർട്ടിഫിക്കേറ്റ് സഹിതം ലഭിച്ച അവധിക്കു ശേഷം ജോലിയിൽ തിരിച്ചെത്തിയ ചെൻ, പകുതി ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വലതു കാലിലെ വേദന കാരണം ഒരാഴ്ചത്തെ വിശ്രമം ആവശ്യപ്പെട്ട് അവധിക്ക് അപേക്ഷിച്ചു. വേദന മാറിയില്ലെന്ന് കാണിച്ച് പിന്നീട് ചെൻ അവധി നീട്ടുകയും ചെയ്തു. അവധി നീട്ടിയതിനാൽ, കമ്പനി ചെന്നിനോട് ഓഫീസിൽ എത്തി ആശുപത്രി രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാർ ഇയാളെ അകത്തേക്ക് കടത്തി വിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം, തൻ്റെ ആരോഗ്യസ്ഥിതി തെറ്റായി അവതരിപ്പിച്ചു എന്ന് ആരോപിച്ച് കമ്പനി ചെന്നിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
തൻ്റെ അവധിക്ക് മെഡിക്കൽ രേഖകളുടെ സാധുതയുണ്ടെന്ന് അവകാശപ്പെട്ട് ചെൻ ഒരു ലേബർ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ അധികാരികൾ ചെന്നിന് അനുകൂലമായി വിധിക്കുകയും കമ്പനിക്ക് 118,779 യുവാൻ (ഏകദേശം 14.8 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് കമ്പനി ചെന്നിനെതിരെ കേസ് ഫയൽ ചെയ്തു. കാല് വേദനയ്ക്ക് അവധിക്ക് അപേക്ഷിച്ച ദിവസം ചെൻ കമ്പനിയിലേക്ക് ഓടുന്നതിൻ്റെ ദൃശ്യങ്ങൾ കമ്പനി തെളിവായി ഹാജരാക്കി. കൂടാതെ, അസുഖ അവധി ദിനത്തിൽ ചെൻ 16,000ത്തിലധികം ചുവടുകൾ നടന്നതായി കാണിക്കുന്ന ഒരു ചാറ്റ് സോഫ്റ്റ്‌വെയർ റെക്കോർഡും കമ്പനി കോടതിയിൽ ഹാജരാക്കി. എന്നിരുന്നാലും, നിയമവിരുദ്ധമായി പിരിച്ചുവിട്ടതിൻ്റെ അടിസ്ഥാനത്തിൽ, രണ്ട് വിചാരണകൾക്കും ചെൻ്റിന് നഷ്ടപരിഹാരം നൽകാൻ തന്നെയാണ് കോടതി കമ്പനിക്ക് ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.